Wednesday, October 22, 2025
 
 
⦿ അതിരപ്പള്ളിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം; സെഷന്‍സ് ഫോറസ്റ്റ് ഓഫീസര്‍ പിടിയില്‍ ⦿ ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല ⦿ ശബരിമല ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിച്ചു ⦿ താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം കാരണമല്ല ⦿ അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക്; നാളെ മുതൽ സർവീസ് ⦿ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ; കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് ⦿ മലപ്പുറം മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം; രണ്ടുമാസത്തിലധികം പഴക്കമെന്ന് പൊലീസ് ⦿ ശബരിമല സ്വർണ്ണ കേസ്; അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിന് സസ്പെൻ‌ഷൻ ⦿ ‘എന്റെ രാഷ്ട്രീയം സുതാര്യം; മക്കൾ കളങ്കരഹിതർ’; മുഖ്യമന്ത്രി ⦿ ഒ ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ⦿ സനാഥാലയത്തിനു വീടൊരുക്കാൻ ഒരുമിക്കാം... ⦿ തളിപ്പറമ്പ് തീപിടിത്തം; 50 കടകൾ കത്തിനശിച്ചു, തീ നിയന്ത്രണവിധേയം ⦿ മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍; ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളില്ല; കേന്ദ്ര സർക്കാർ ⦿ തർക്കത്തിനിടെ പ്ലസ് ടു വിദ്യാർഥിയുടെ കഴുത്ത് ബ്ലേ‍ഡ് ഉപയോഗിച്ച് അറുത്തു ⦿ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടം; ആദ്യഘട്ട വോട്ടെടുപ്പ് നവംബർ ആറിന്, വോട്ടെണ്ണൽ‌ 14ന് ⦿ കരൂരിലേത് മനുഷ്യനിർമിത ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി ⦿ വിദേശ സിനിമയ്ക്ക് 100% താരിഫ് ഏര്‍പ്പെടുത്തി ട്രംപ് ⦿ കരൂര്‍ ദുരന്തം; ടിവികെ നേതാവ് മതിയഴകന്‍ അറസ്റ്റില്‍ ⦿ പാക് അധീന കശ്മീരിലെ പ്രതിഷേധത്തില്‍ വെടിവെയ്പ്പ്; രണ്ട് മരണം ⦿ ദാദാസാഹേബ് പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി മോഹന്‍ലാല്‍ ⦿ സിനിമയിലെ പരമോന്നത ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലാലേട്ടന് ⦿ 'സ്ത്രീത്വത്തെ അപമാനിച്ചു', കെ ജെ ഷൈനിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ് ⦿ അദാനി ഗ്രൂപ്പിന് ക്ലീന്‍ ചിറ്റ് നല്‍കി സെബി ⦿ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ⦿ തിരുവനന്തപുരത്ത് ആറു വയസുകാരിയെ പീഡിപ്പിച്ചു; യുവതിയും സുഹൃത്തും അറസ്റ്റിൽ ⦿ ആഗോള അയ്യപ്പ സംഗമം നടത്താം, ഹർജി തള്ളി സുപ്രീംകോടതി ⦿ അതുല്യയുടെ മരണം: പ്രതി സതീഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി മാറ്റി വച്ചു ⦿ ‘പോലീസുകാരുടെ തല അടിച്ചു പൊട്ടിക്കും’; KSU ⦿ പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി എം രതീഷിന് സസ്‌പെൻഷൻ ⦿ കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം ⦿ LDFന് മുന്നാമൂഴം; ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി ⦿ മുതിർ‌ന്ന കോൺ​ഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു ⦿ സംസ്ഥാനത്ത് ലോട്ടറിയുടെ വില വർധിപ്പിക്കില്ല: മന്ത്രി കെ എൻ ബാല​ഗോപാൽ ⦿ ബിജെപിക്ക് നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമ തകര്‍ക്കും; മുഖ്യമന്ത്രി പിണറായി വിജയൻ ⦿ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജി വച്ചു

കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുക ലക്ഷ്യം: മന്ത്രി സജി ചെറിയാൻ

21 October 2025 09:40 PM

* വിഷൻ 2031: യുവജനകാര്യ വകുപ്പ് സെമിനാർ


കേരളത്തെ അഞ്ചു വർഷം കൊണ്ട് പൂർണമായും വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്ക് പരിവർത്തനം ചെയ്യുകയാണ് വിഷൻ 2031-ലൂടെ യുവജനകാര്യ വകുപ്പ് വിഭാവനം ചെയ്യുന്നതെന്ന് യുവജന, സാംസ്‌കാരിക, മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വിഷൻ 2031-ന്റെ ഭാഗമായി കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്‌മാൻ മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച യുവജനകാര്യ വകുപ്പിന്റെ സംസ്ഥാനതല സെമിനാറിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീ-പുരുഷ സമത്വം, കാർഷിക-ചെറുകിട മേഖലകളിൽ സാങ്കേതിക നവീകരണം, അധികാരവികേന്ദ്രീകരണത്തിൽ യുവജന പങ്കാളിത്തം, കൂടുതൽ തൊഴിലവസരങ്ങൾ, യുവജനങ്ങളുടെ മാനസിക-ശാരീരിക ആരോഗ്യം എന്നിവയിൽ ഊന്നി യുവജനക്ഷേമം ഉറപ്പാക്കിക്കൊണ്ട് സംസ്ഥാനത്തിന് എങ്ങനെ മുന്നോട്ട് പോകാം എന്നതിലുള്ള ആശയരൂപീകരണമാണ് സെമിനാറിലൂടെ നടത്താൻ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കിടയിലെ ഉയർന്ന തൊഴിലില്ലായ്മയാണ് കേരളം നിലവിൽ നേരിടുന്ന വെല്ലുവിളികളിൽ പ്രധാനമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പി എസ് സി വഴി ഏറ്റവും കൂടുതൽ നിയമനങ്ങൾ നൽകി മാതൃകയായ സംസ്ഥാനമാണ് കേരളമെങ്കിലും 15നും 29നും ഇടയിൽ പ്രായമുള്ളവരിൽ 29.19 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ഇത് ദേശീയ ശരാശരിയുടെ ഏതാണ്ട് മൂന്ന് മടങ്ങാണ്. കേരളത്തിൽ തൊഴിലിന്റെ ലഭ്യതക്കുറവല്ല, മറിച്ച് വിദ്യാസമ്പന്നരായ യുവതയുടെ കഴിവിനും താൽപര്യത്തിനും പ്രതീക്ഷകൾക്കും അനുസരിച്ചുള്ള തൊഴിലവസരങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ് പ്രശ്നം. ഇതിന്റെ ഫലമാണ്, അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിലെത്തുന്നതും കേരളത്തിലെ ചെറുപ്പക്കാർ വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്നതും. വിദേശ സർവ്വകലാശാലകളിലെ പഠനത്തിനായി വിദ്യാർത്ഥി കുടിയേറ്റം വർദ്ധിക്കുന്ന പ്രവണതയും ഇതാണ് സൂചിപ്പിക്കുന്നത്.


കാർഷിക-ചെറുകിട മേഖലകളിൽ സാങ്കേതിക നവീകരണം നടപ്പിലാക്കണം. ഐ.ടി., ബയോടെക്നോളജി, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ വിജ്ഞാന കേന്ദ്രീകൃത വ്യവസായങ്ങളിലേക്ക് നിക്ഷേപം ആകർഷിക്കണം. മാറിവരുന്ന തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ച് അഭ്യസ്തവിദ്യരുടെ വികസനം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. സ്ത്രീ-പുരുഷ സമത്വം, സ്വാതന്ത്ര്യം എന്നിവ സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന പിന്തിരിപ്പൻ ആശയപരിസരം മാറേണ്ടതുണ്ട്. കേരളത്തെ കൂടുതൽ ആധുനീകരിക്കുന്നതിനുള്ള പരിവർത്തനം 2031-ഓടെ ആസൂത്രിതമായി നടപ്പിലാക്കണം. യുവജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ലഹരി ഉപയോഗത്തിൽ നിന്ന് അവരെ പിൻതിരിപ്പിക്കാനുമായി ദീർഘകാല പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.


കേരള വികസന മാതൃകയുടെ കരുത്തായ അധികാര വികേന്ദ്രീകരണത്തിലും പ്രാദേശിക നേതൃത്വത്തിലും സുസ്ഥിര വികസനത്തിലും നവീകരണത്തിലും യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. കോവിഡ് മഹാമാരി, പ്രളയം തുടങ്ങിയ പ്രതിസന്ധിഘട്ടങ്ങളിൽ പ്രാദേശിക നേതൃത്വത്തിനൊപ്പം യുവജനങ്ങൾ വഹിച്ച പങ്ക് വലുതാണ്. ഈ അനുഭവങ്ങളുടെ വെളിച്ചത്തിൽ, യുവജനങ്ങളുടെ വളണ്ടിയർ ഗ്രൂപ്പ് സംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. അഭ്യസ്തവിദ്യരായ, മുഴുവൻ സമയ തൊഴിലെടുക്കുന്ന ചെറുപ്പക്കാർക്ക് പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പിക്കാൻ സാധിക്കുന്ന പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും മന്ത്രി പറഞ്ഞു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration