ഫിഫ ലോകകപ്പ് 2026 കിക്കോഫ് ഇന്ന്
ഒരു മാസം നീളുന്ന കാത്തിരിപ്പുകൾക്കും കോടിക്കണക്കിന് ആരാധകരുടെ സ്വപ്നങ്ങൾക്കും ഇന്ന് കിക്കോഫ്. ലോകം വീണ്ടും ഒരു പന്തിലേക്ക് ചുരുങ്ങുന്ന നിമിഷത്തിന് ഇനി ണിക്കൂറുകൾ മാത്രം ആണ് ബാക്കിയുള്ളത്. ചരിത്രത്തിലാ…

ഒരു മാസം നീളുന്ന കാത്തിരിപ്പുകൾക്കും കോടിക്കണക്കിന് ആരാധകരുടെ സ്വപ്നങ്ങൾക്കും ഇന്ന് കിക്കോഫ്. ലോകം വീണ്ടും ഒരു പന്തിലേക്ക് ചുരുങ്ങുന്ന നിമിഷത്തിന് ഇനി ണിക്കൂറുകൾ മാത്രം ആണ് ബാക്കിയുള്ളത്. ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് 2026ന് ഇന്ന് ഔദ്യോഗിക തുടക്കമാവുകയാണ്. മെക്സിക്കോ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളിലെ സ്റ്റേഡിയങ്ങൾ ഫുട്ബോളിന്റെ മഹാമാമാങ്കത്തിന് സാക്ഷിയാകാൻ ഒരുങ്ങുമ്പോൾ, കളിക്കളത്തിന് പുറത്തും വർണാഭമായ കലാവിരുന്നുകളാണ് ആരാധകരെ കാത്തിരിക്കുന്നത്.
ഒരു മാസം നീളുന്ന കാത്തിരിപ്പുകൾക്കും കോടിക്കണക്കിന് ആരാധകരുടെ സ്വപ്നങ്ങൾക്കും ഇന്ന് കിക്കോഫ്. ലോകം വീണ്ടും ഒരു പന്തിലേക്ക് ചുരുങ്ങുന്ന നിമിഷത്തിന് ഇനി ണിക്കൂറുകൾ മാത്രം ആണ് ബാക്കിയുള്ളത്. ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് 2026ന് ഇന്ന് ഔദ്യോഗിക തുടക്കമാവുകയാണ്. മെക്സിക്കോ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളിലെ സ്റ്റേഡിയങ്ങൾ ഫുട്ബോളിന്റെ മഹാമാമാങ്കത്തിന് സാക്ഷിയാകാൻ ഒരുങ്ങുമ്പോൾ, കളിക്കളത്തിന് പുറത്തും വർണാഭമായ കലാവിരുന്നുകളാണ് ആരാധകരെ കാത്തിരിക്കുന്നത്.
48 ടീമുകളും, നൂറിലധികം മത്സരങ്ങളും, കോടിക്കണക്കിന് ആരാധകരും ഒരുമിക്കുന്ന ലോകകപ്പ് മഹോത്സവത്തിന് ഇന്ന് തിരിതെളിയും. ആദ്യ വിസിൽ മുഴങ്ങുന്നതിന് ഒന്നര മണിക്കൂർ മുൻപ് തന്നെ മൂന്ന് ആതിഥേയ രാജ്യങ്ങളിലുമുള്ള സ്റ്റേഡിയങ്ങൾ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ആവേശത്തിന്റെയും വേദികളായി മാറും.
മെക്സിക്കോ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ ആസ്റ്റെക്ക സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ആദ്യ ആഘോഷം. ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാഴ്ത്താൻ കൊളംബിയൻ പോപ്പ് സൂപ്പർതാരം ഷക്കീറ ഉൾപ്പെടെയുള്ള കലാകാരൻമാർ വേദിയിലെത്തും. ഇന്ത്യൻ സമയം രാത്രി 12.30ന് ലോകകപ്പിന്റെ ഉദ്ഘാടന മത്സരം ആരംഭിക്കും. ആതിഥേയരായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ പോരാട്ടം. സ്വന്തം മണ്ണിൽ ലോകകപ്പിന് വിജയത്തുടക്കം കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മെക്സിക്കൻ ആരാധകർ.




