ഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപം
കൊച്ചിയിലേക്കുള്ള ഹെലികോപ്ടർ യാത്രയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. എന്നാൽ വിഷയം വിശദീകരിക്കുന്നതിൽ അദ്ദേഹം നൽകിയ പ്രതികരണങ്ങൾ പരസ്പരവിരുദ്ധമാണെന്…

കൊച്ചിയിലേക്കുള്ള ഹെലികോപ്ടർ യാത്രയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. എന്നാൽ വിഷയം വിശദീകരിക്കുന്നതിൽ അദ്ദേഹം നൽകിയ പ്രതികരണങ്ങൾ പരസ്പരവിരുദ്ധമാണെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. ഒരു നിക്ഷേപക ഗ്രൂപ്പിനെ കാണാനാണ് താൻ ഹെലികോപ്ടറിൽ കൊച്ചിയിലേക്ക് പോയതെന്ന് തിങ്കളാഴ്ച അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നെങ്കിൽ, കൊച്ചിയിൽ പോയതുകൊണ്ട് അവിടെവെച്ച് നിക്ഷേപകരെ കാണുകയായിരുന്നുവെന്നാണ് വാർത്താസമ്മേളനത്തിൽ അദ്ദേഹം നൽകിയ പുതിയ വിശദീകരണം.
നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് നേരത്തെ വന്ദേ ഭാരത് ട്രെയിൻ ബുക്ക് ചെയ്തിരുന്നുവെങ്കിലും അവർ നേരത്തെ കാണണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ഹെലികോപ്ടർ ഉപയോഗിക്കേണ്ടി വന്നത്. യാത്ര ചെയ്താലും ഇല്ലെങ്കിലും പ്രതിമാസം 80 ലക്ഷം രൂപ വാടക ഇനത്തിൽ നൽകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ പാർട്ടി സമ്മേളനത്തിലല്ല പങ്കെടുത്തതെന്നും സർക്കാരിന് ഗുണകരമാകുന്ന ഔദ്യോഗിക ആവശ്യത്തിനാണ് യാത്ര ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. മുൻ മുഖ്യമന്ത്രിമാരുടെ യാത്രകളെ താൻ മുൻപ് വിമർശിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.




