വിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം എഴുതി നല്‍കി; വിശദീകരണവുമായി സോനം വാങ്ചുക്ക്
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിലും തിരിമറികളിലും പ്രതിഷേധിച്ച് ഡൽഹിയിൽ സമരം ചെയ്തിരുന്ന പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും ആക്ടിവിസ്റ്റുമായ സോനം വാങ്ചുക് 26 ദിവസം നീണ്ടുനിന്ന തൻ്റെ നിരാഹാര സമരം അവസാനിപ്പി…

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിലും തിരിമറികളിലും പ്രതിഷേധിച്ച് ഡൽഹിയിൽ സമരം ചെയ്തിരുന്ന പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും ആക്ടിവിസ്റ്റുമായ സോനം വാങ്ചുക് 26 ദിവസം നീണ്ടുനിന്ന തൻ്റെ നിരാഹാര സമരം അവസാനിപ്പിച്ചു. കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചകളിൽ നിർണായക ഉറപ്പുകൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. സമരം അവസാനിപ്പിച്ച ശേഷം ആശുപത്രിയിൽ നിന്ന് പുറത്തുവിട്ട വിശദീകരണ വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെയോ ജൂലൈ 20-ലെ പ്രക്ഷോഭ മാർച്ചിൽ പങ്കെടുത്തവർക്കെതിരെയോ യാതൊരുവിധ നിയമനടപടികളും എടുക്കില്ലെന്ന് കേന്ദ്ര സർക്കാർ രേഖാമൂലം ഉറപ്പുനൽകിയതായി സോനം വാങ്ചുക് വെളിപ്പെടുത്തി. ഇതുകൂടാതെ, നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്നും, പരീക്ഷാ ക്രമക്കേടുകൾ മൂലമുണ്ടായ മാനസിക വിഷമത്തിൽ ആത്മഹത്യ ചെയ്യേണ്ടിവന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും നഷ്ടപരിഹാരവും നൽകുമെന്നും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്.
സമരകാലത്തുടനീളം തനിക്ക് നൽകിയ പിന്തുണയ്ക്ക് തൻ്റെ ഭാര്യ ഗീതാഞ്ജലിയോട് വികാരനിർഭരമായി അദ്ദേഹം നന്ദി അറിയിച്ചു.അതേസമയം, പ്രക്ഷോഭ രംഗത്തുള്ള കോക്രോച്ച് ജനതാ പാർട്ടി (CJP) സമരം അവസാനിപ്പിക്കാൻ തയ്യാറായിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുന്നതിൽ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും, കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് മന്ത്രിയുടെ രാജി ഉണ്ടാകുന്നത് വരെ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും സി.ജെ.പി ഭാരവാഹികൾ വ്യക്തമാക്കി.




